Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanju Samson

അഭിഷേകിനേക്കാള്‍ ഭേദം സഞ്ജു, സൂപ്പര്‍ എട്ടില്‍ കളിപ്പിക്കണം; കാരണമുണ്ട്

അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്‌പോട്ട്. ട്വന്‍റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്‍റെ സ്‌കോര്‍ പൂജ്യം.

എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ്‍ ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന്‍ കിഷന്‍ കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്‍റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.

ഐസിസി ട്വന്‍റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്‍റെ റിക്കാർഡിലാണ് അഭിഷേക്. സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.

ഈ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്. പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.

Sports

ഗ്രീന്‍ഫീല്‍ഡില്‍ സഞ്ജു ഷോ ഉണ്ടാകുമോ? ലോകകപ്പിന് മുന്‍പുള്ള 'അവസാന പരീക്ഷ'!

തിരുവനന്തപുരം: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് ശനിയാഴ്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമ്പോള്‍, ആരാധകരുടെ മനസ്സില്‍ ആശങ്കയും ആവേശവും ഒരുപോലെ. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ കലാശപ്പോരാട്ടത്തിന് സ്വന്തം മണ്ണില്‍ സഞ്ജു സാംസണ്‍ പാഡണിയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്ന പ്രധാന ചോദ്യം.

ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ പന്ത് തടയുന്നതിനിടെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇഷാന്‍ കിഷന്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ താരം പരിക്ക് മാറി തിരിച്ചെത്തുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇഷാന്‍ മടങ്ങിയെത്തിയാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമോ എന്ന ഭീതിയിലാണ് ആരാധകർ.

കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 118 റണ്‍സ് നേടി മികച്ച ഫോമിലാണ് ഇഷാൻ കിഷൻ. എന്നാൽ നാല് ഇന്നിംഗ്സുകളില്‍ നിന്നായി വെറും 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്തത് സഞ്ജുവിനെ പ്രതിരോധത്തിലാക്കുന്നു.

ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് തൊട്ടുമുമ്പുള്ള അവസാന അന്താരാഷ്ട്ര മത്സരമാണിത്. ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് മുന്നിലുള്ള അവസാന അവസരവും. തിരുവനന്തപുരത്തെ മത്സരത്തിന് ശേഷം ഉടന്‍ തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, സഞ്ജുവിന്‍റെ ഓരോ റണ്ണും സെലക്ടര്‍മാരുടെ കണ്ണില്‍ വിലപ്പെട്ടതാണ്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിച്ചിരുന്നു. എന്നാല്‍ വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡ് തിരിച്ചടിച്ചതോടെ ഇന്ത്യയുടെ ലീഡ് 3-1 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് വിജയിച്ച് പരമ്പര 4-1 ന് അവസാനിപ്പിക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇഷാന്‍ കിഷന്‍റെ ഫിറ്റ്നസ് സംബന്ധിച്ച ബി.സി.സി.ഐ മെഡിക്കല്‍ ടീമിന്‍റെ അന്തിമ റിപ്പോര്‍ട്ട് നാളെ വരാനിരിക്കെ, സ്വന്തം കാണികള്‍ക്ക് മുന്നില്‍ സഞ്ജുവിന് ബാറ്റ് വീശാന്‍ കഴിയുമോ എന്ന് ശനിയാഴ്ച ഉച്ചയോടെ മാത്രമേ ഉറപ്പിക്കാന്‍ കഴിയൂ.

 

Sports

ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം

റായ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്‍റി-20 ക്രിക്കറ്റിൽ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സെടുത്തു.

ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെയും രചിൻ രവീന്ദ്രയുടെയും മിന്നുന്ന പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച നിലയിലെത്തിച്ചത്. മിച്ചൽ സാന്‍റ്നർ പുറത്താകാതെ 27 പന്തിൽ 47 റണ്‍സെടുത്തു. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സാന്‍റ്നറുടെ ഇന്നിംഗ്സ്.

26 പന്തുകളിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 44 റണ്‍സാണ് രചിൻ സ്കോർ ചെയ്തത്. ഓപ്പണറുമാരായ ഡെവൻ കോണ്‍വേ ഒൻപത് പന്തിൽ 19 റണ്‍സും ടിം സീഫെർട്ട് 13 പന്തിൽ 24 റണ്‍സുമെടുത്തു. ഗ്ലെൻ ഫിലിപ്സ് 19 റണ്‍സും ഡാരിൽ മിച്ചൽ 18 റണ്‍സും നേടി. മാർക്ക് ചാപ്മാൻ 10 റണ്‍സെടുത്തു. സക്കറെ ഫോൾക്സ് പുറത്താകാതെ 15 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, ശിവം ദുംബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

National

ബിജെപി ടിക്കറ്റിൽ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡൽഹിയിൽ നിർണായക ചർച്ച

ന്യൂഡൽഹി: ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കാൻ ബിജെപി നീക്കം. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ നേരത്തേ പ്രഖ്യാപിച്ചതുപോലെ നേമത്ത് മത്സരിക്കും. വി. മുരളീധരൻ- കഴക്കൂട്ടം, കെ. സുരേന്ദ്രൻ- വട്ടിയൂർക്കാവ്, പി.കെ. കൃഷ്ണദാസ്- കാട്ടാക്കട, ശോഭ സുരേന്ദ്രൻ- കായംകുളം, കുമ്മനം രാജശേഖരൻ- ആറന്മുള, ഷോണ്‍ ജോർജ്- പാലാ, അനൂപ് ആന്‍റണി- തിരുവല്ല, ജെ.ആർ. പത്മകുമാർ- കാട്ടാക്കട തുടങ്ങിയവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.

തിരുവനന്തപുരം സീറ്റിൽ പരിഗണിച്ചിരുന്ന ചെങ്കൽ രാജശേഖരനേക്കാൾ ജയസാധ്യത സഞ്ജുവിന് ഉണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് സഞ്ജുവുമായി പ്രാരംഭ ചർച്ച നടത്തിയിട്ടുണ്ട്. പാലായിൽ ഷോണ്‍ മത്സരിക്കുന്പോൾ പൂഞ്ഞാറിൽ പി.സി. ജോർജ് വീണ്ടും മത്സരിക്കണമോയെന്നതിൽ തീരുമാനം ദേശീയ നേതൃത്വത്തിനു വിടും.

ബിഡിജെഎസിനു കഴിഞ്ഞതവണ നൽകിയ ചില സീറ്റുകൾ ബിജെപി ഏറ്റെടുക്കുകയോ വച്ചുമാറുകയോ ചെയ്യുമെന്ന് ബിജെപി നേതാക്കൾ സൂചിപ്പിച്ചു. മുൻ എംഎൽഎ ജോർജ് ജെ. മാത്യുവിന്‍റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയുമായി ബിജെപി നേതൃത്വം ചർച്ച തുടരും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തെത്തി സംസ്ഥാന നേതാക്കളുമായും എൻഡിഎ മുന്നണിയോടു സഹകരിക്കാൻ സാധ്യതയുള്ളവരുമായും നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് നാളെ ഡൽഹിയിൽ ചർച്ച നടക്കുക. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള സംസ്ഥാന നേതാക്കൾ ചർച്ചകൾക്കായെത്തും.

ബിജെപി കേന്ദ്രനേതാക്കളുമായുള്ള ചർച്ചയ്ക്കു തൊട്ടുപിന്നാലെതന്നെ ജയസാധ്യതയുള്ള പ്രധാന സീറ്റുകളിലെ എൻഡിഎ സ്ഥാനാർഥികൾ പ്രചാരണം തുടങ്ങാനാണു തീരുമാനം. യുഡിഎഫ്, എൽഡിഎഫ് മുന്നണികളേക്കാൾ ഒരു പടി മുന്നിലെത്താനും 16 മുതൽ 20 വരെ സീറ്റുകളിൽ ജയത്തിനായി പോരാടാനുമാണ് ബിജെപി തന്ത്രം.

Sports

വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്; കേരളത്തിന് തകർപ്പൻ ജയം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരായ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.

പുതുച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം കേരളം 29 ഓവറിൽ മറികടന്നു. സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും അർധ സെഞ്ചുറി നേടിയ ബാബാ അപരാജിതിന്‍റെയും മികവിലാണ് കേരളം അനായാസമായി വിജയലക്ഷ്യം മറികടന്നത്.

വിഷ്ണു വിനോദ് 162 റൺസാണ് എടുത്തത്. 84 പന്തിൽ 13 ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്‍റെ ഇന്നിംഗ്സ്. ബാബാ അപരാജിത് 63 റൺസെടുത്തു.

സഞ്ജു സാംസൺ 11 റൺസും നായകൻ രോഹൻ കുന്നുമ്മൽ എട്ട് റൺസും എടുത്ത് പുറത്തായി. പുതുച്ചേരിക്ക് വേണ്ടി ഭൂപേന്ദർ ചൗഹാനും പാർത്ത് വൈഘാനിയും ഓരോ വിക്കറ്റ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായിരുന്നു. ജസ്വന്ത് ശ്രീരാമിന്‍റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.

അജയ് 53 റൺ‌സാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ‌ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.

കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

വിജയ് ഹസാരെ ട്രോഫി; പുതുച്ചേരിക്കെതിരെ കേരളത്തിന് 248 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ പുതുച്ചേരിക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായി.

ജസ്വന്ത് ശ്രീരാമിന്‍റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.

അജയ് 53 റൺ‌സാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ‌ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.

കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

റോഡ്‌മേറ്റ് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ്; കൊറിയോഗ്രാഫേഴ്‌സിന് കിരീടം

കൊച്ചി: ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടത്തുന്ന റോഡ്‌മേറ്റ് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ കര്‍ട്ടണ്‍ റെയ്‌സര്‍ മത്സരത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള കൊറിയോഗ്രാഫേഴ്‌സ് ടീം കിരീടം ചൂടി.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കൊച്ചിന്‍ കസ്റ്റംസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊറിയോഗ്രാഫേഴ്‌സ് ജേതാക്കളായത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കസ്റ്റംസ് ടീം നേടിയ 60 റണ്‍സ് രണ്ട് ഓവറും മൂന്നു ബോളും ബാക്കിനില്‍ക്കെ കൊറിയോഗ്രാഫേഴ്‌സ് ടീം മറികടന്നു.

ഏഴ് ബോളില്‍ നാല് ഫോറുമായി 27 റണ്‍സും, രണ്ട് ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്നു വിക്കറ്റും നേടി ഓള്‍റൗണ്ട് പ്രകടനം നടത്തിയ കൊറിയോഗ്രാഫേഴ്‌സ് താരം അജിത് ജാന്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. റോഡ്‌മേറ്റ് സിഇഒ സി.പി. ജിയാദ്, സിഒഒ സുജയ്ദ ജിയാദ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫി കൈമാറി.

ചടങ്ങില്‍ നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുള്‍ സലീം, കൊച്ചി കോര്‍പറേഷന്‍ എച്ച്‌ഐ കൃഷ്ണകുമാര്‍, സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി പ്രസിഡന്‍റ് അനില്‍ തോമസ്, എക്‌സിക്യൂട്ടീവ് അംഗം സ്ലീബ വര്‍ഗീസ്, താരസംഘടനയായ അമ്മയുടെ ട്രഷറര്‍ ഉണ്ണി ശിവപാല്‍, നടന്‍മാരായ അഖില്‍ മാരാര്‍, സാജു നവോദയ, സോഹന്‍ സീനുലാല്‍, സിജോയ് വര്‍ഗീസ്, ശ്രീകാന്ത് മുരളി, രമ്യ പണിക്കര്‍, പ്രിന്‍സി ഫിലിപ്പ്, അഥിസ്വ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള പോലീസ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്, സ്‌റ്റേറ്റ് എക്‌സൈസ്, എറണാകുളം പ്രസ്‌ക്ലബ് ടീം, സെലിബ്രട്ടി ക്രിക്കറ്റേഴ്‌സ് ടീമുകള്‍, മീഡിയ ടീമുകള്‍ അടക്കം 16 ടീമുകളാണ് മാറ്റുരച്ചത്. ടൂര്‍ണമെന്റിന്റെ ആദ്യഘട്ടം ജനുവരി 11 ന് ആരംഭിക്കും.

മൂന്ന് മാസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ സൗത്ത് ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്നായി 5000 ടീമുകളും 60,000 കളിക്കാരും പങ്കെടുക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളിലും മത്സരവേദികളുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് ബ്രാന്‍ഡ് അംബാസിഡര്‍.

Sports

അഹമ്മദാബാദിൽ ഹാർദിക്-തിലക് വെടിക്കെട്ട്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് എടുത്തത്.

തിലക് വർമയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെയും സഞ്ജു സാംസണിന്‍റെയും അഭിഷേക് ശർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 42 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്‍റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് 25 പന്തിൽ 63 റൺ‌സാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും ഹാർദിക്ക് അടിച്ചു പറത്തി.

സഞ്ജു 37 റൺസും അഭിഷേക് 34 റൺ‌സും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൊർബിൻ ബോഷ് രണ്ട് വിക്കറ്റെടുത്തു. ജോർജ് ലിൻഡെയും ഒറ്റ്നെയ്ൽ ബാർട്ട്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

അഞ്ചാം ടി20: ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; സഞ്ജു ടീമിൽ

അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.

ഇന്ത്യൻ നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, ഹർഷിത് റാണ എന്നിവർക്ക് പകരം മലയാളി താരം സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ എന്നിവർ പ്ലേയിംഗ് ഇലവണിലെത്തി.

ടീം ദക്ഷിണാഫ്രിക്ക: ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഐഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, ഒട്ട്‌നീൽ ബാർട്ട്‌മാൻ.

ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

Sports

സഞ്ജു പുറത്തു തന്നെ; ഇന്ത്യയ്ക്ക് ഫീൽഡിംഗ്

ചണ്ഡിഗഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു.

ആദ്യ മത്സരത്തിലെ ടീമിൽ നിന്നും മാറ്റം വരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സൈഡ് ബെഞ്ചിൽ തുടരും.

അതേസമയം ദക്ഷിണാഫ്രിക്ക അന്തിമ ഇലവനിൽ മൂന്ന് മാറ്റം വരുത്തി. റീസ ഹെൻഡ്രിക്സ്, ഒറ്റ്‌നെൽ ബാർട്മെൻ, ജോർജ് ലിൻഡെ എന്നിവർ ടീമിലെത്തിയപ്പോൾ കേശവ് മഹാരാജ്, ട്രിസ്റ്റൻ സ്റ്റബ്സ്, ആൻ‌റിച്ച് നോർക്കിയ എന്നിവർ അന്തിമ ഇലവനിൽ നിന്നും പുറത്തായി.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ 101 റൺസിന്‍റെ ഗംഭീര വിജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ മികച്ച വിജയം സമ്മാനിച്ചത്.

Sports

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിനെതിരെ ആന്ധ്രയ്ക്ക് അനായാസ ജയം

ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്ര പ്രദേശിന് അനായാസ ജയം. ലക്നോവിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ആന്ധ്ര വിജയിച്ചത്.

കേരളം ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം എട്ട് ഓവർ ബാക്കി നിൽക്കെ ആന്ധ്ര മറികടന്നു. ശ്രികർ ഭരതിന്‍റെ അർധ സെഞ്ചുറിയുടെയും അശ്വിൻ ഹെബാറിന്‍റെയും പൈല അവിനാശിന്‍റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ആന്ധ്ര അനായാസമായി വിജയിച്ചത്.

ശ്രീകർ 53 റൺസാണ് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ശ്രീകറിന്‍റെ ഇന്നിംഗ്സ്. അശ്വിൻ 27 റൺസും അവിനാശ് 20 റൺസും സ്കോർ ചെയ്തു. കേരളത്തിന് വേണ്ടി ബിജു നാരായൺ, വിഘ്നേഷ് പുത്തൂർ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.

ആദ്യം ബാറ്റ് ചെയ്ത കേരളം 20 വിക്കറ്റ് നഷ്ടത്തിലാണ് 119 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ നായകൻ സഞ്ജു സാംസണിന്‍റെ മികവിലാണ് കേരളം ഭേദപ്പെട്ട സ്കോർ എടുത്തത്. 119 റൺസിൽ 73 റൺസും സഞ്ജുവിന്‍റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.

അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്‌ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.

ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ഒറ്റയ്ക്ക് പൊരുതി സഞ്ജു; കേരളത്തിനെതിരേ ആന്ധ്രയ്ക്ക് വിജയലക്ഷ്യം 120 റൺസ്

ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരേ ആന്ധ്രയ്ക്ക് വിജയലക്ഷ്യം 120 റൺസ്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

നായകന്‍റെ പോരാട്ടം കാഴ്ചവച്ച സഞ്ജു സാംസണിന്‍റെ ഒറ്റയാൾ പോരാട്ടം ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ സ്ഥിതി ദയനീയമായേനെ. 119 റൺസിൽ 73 റൺസും സഞ്ജുവിന്‍റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.

അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്‌ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.

ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്‍റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.

കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്‍

ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.

Sports

വമ്പൻമാരുടെ മുംബൈയെ അട്ടിമറിച്ച് കേരളം; ആസിഫിന് അഞ്ച് വിക്കറ്റ്

ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ വമ്പൻ താരങ്ങളുമായെത്തിയ മുംബൈയെ 15 റൺസിനു തകർ‌ത്ത് കേരളം. ലക്‌നോയിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.4 ഓവറിൽ 163 റൺസിനു പുറത്തായി.

52 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (32), സൂര്യകുമാര്‍ യാദവ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫ് ആണ് മുംബൈ നിരയെ എറിഞ്ഞിട്ടത്.

മുംബൈയെ സംബന്ധിച്ച് അനായാസം മറികടക്കാവുന്ന സ്കോറാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ, കേരള ബൗളർമാരുടെ പ്രകടനം മുംബൈയെ തകർത്തു. സ്കോർബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ആയുഷ് മഹാത്രെയെ (മൂന്ന്) ബൗൾഡാക്കി ഷറഫുദ്ദീൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.

തുടര്‍ന്ന് ക്രീസിൽ ഒന്നിച്ച രഹാനെ - സര്‍ഫറാസ് സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 84 റൺസിൽ നില്ക്കെ രഹാനെയെ പുറത്താക്കി വിഗ്നേഷ് പുത്തൂര്‍ കേരളത്തിനു ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ അർധസെഞ്ചുറി പിന്നിട്ട സര്‍ഫറാസിനെ അബ്ദുള്‍ ബാസിതും മടക്കിയതോടെ മൂന്നിന് 99 എന്ന നിലയിലായി മുംബൈ.

പിന്നാലെയെത്തിയ ശിവം ദുബെയെയും (11) വിഗ്നേഷ് പുറത്താക്കി. സ്കോർ 148 റൺസിൽ നില്ക്കെ സായ്‌രാജ് പാട്ടീലിനെ (13) പുറത്താക്കി ആസിഫ് വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് സൂര്യകുമാര്‍ (32), ഷാര്‍ദുല്‍ താക്കൂര്‍ (പൂജ്യം), ഷംസ് മുലാനി (ഒന്ന്), ഹാര്‍ദിക് താമോറെ (ഒമ്പത്) എന്നിവരെ മടക്കിയ ആസിഫ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.

നേരത്തെ, 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസൺ, വിഷ്ണു വിനോദ് (40 പന്തില്‍ 43), മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 32), ഷറഫുദ്ദീന്‍ (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

Sports

പരിക്കുണ്ടെങ്കിലും ഗിൽ തിരിച്ചെത്തി; സഞ്ജു ടീമിൽ തുടരും

മുംബൈ: ദക്ഷിണാഫ്രിയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തി. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിലും സെലക്ടർമാർ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലിടം പിടിച്ചു. പരമ്പരയ്ക്ക് മുൻപ് കായികക്ഷമത തെളിയിച്ചാൽ ഗിൽ ഓപ്പണർ സ്ഥാനത്ത് തുടരും. അല്ലാത്തപക്ഷം സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് ടീം ഇന്ത്യയുടെ പ്ലാൻ.

പരിക്കിൽ നിന്നും മുക്തനായ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ടീമിലിടം പിടിച്ചു. അതേസമയം ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ബാറ്റർ റിങ്കു സിംഗ്, ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡി എന്നിവരെ 15 അംഗ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സൂര്യകുമാർ യാദവ് ടീമിന്‍റെ ക്യാപ്റ്റനായി തുടരും.

ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുംബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിദ് റാണ.

 

Kerala

ആഞ്ഞടിച്ച് രോഹൻ; ഒഡീഷയെ തകർത്ത് കേരളം

ലക്നോ: സയിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ ഒഡീഷയെ 10 വിക്കറ്റിന് തകർത്ത് കേരളം തുടങ്ങി. വിജയലക്ഷ്യമായ 177 റൺസ് 16.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ കേരളം മറികടന്നു.

60 പന്തിൽ 121 റൺസ് അടിച്ചുകൂട്ടിയ രോഹൻ എസ്. കുന്നുമ്മലിന്‍റെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിന്‍റെ ജയം അനായാസമാക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 51 റൺസുമായി രോഹന് മികച്ച പിന്തുണ നൽകി.

10 ഫോറും 10 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹന്‍റെ ഇന്നിംഗ്സ്. 41 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് സഞ്ജു അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് നേടിയത്. ബിപ്‌ലാബ് സമൻട്രേ (53), സാംപിറ്റ് ബാൽ (40) എന്നിവരാണ് ഒഡീഷ നിരയിൽ തിളങ്ങിയത്. കേരളത്തിനായി നിധീഷ് എം.ഡി നാല് വിക്കറ്റ് വീഴ്ത്തി. ആസിഫ് കെ.എം രണ്ട് വിക്കറ്റുകൾ നേടി.

Sports

മുഷ്താഖ് അലി ടി20: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം: മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കും. അഹമ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സഞ്ജുവിന്‍റെ സഹോദരന്‍ സലി സാംസണ്‍, ഐപിഎല്‍ താരങ്ങളായ വിഗ്‌നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവരും ടീമിലുണ്ട്.

കേരള ക്രിക്കറ്റില്‍ ലീഗില്‍ തിളങ്ങിയ താരങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശിനെതിരായ പരിശീലന മത്സരത്തില്‍ കളിച്ചതിനാലാണ് വിഘ്നേഷിനെ സ്‌ക്വാഡില്‍ ഉള്‍പെടുത്തിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ഐപിഎല്‍ താരലേലത്തിന് മുമ്പ് വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ സല്‍മാന്‍ നിസാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍ (വൈസ് ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്‍, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്‍, സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന്‍ പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, കെ.എം. ആസിഫ് , എം.ഡി. നിധീഷ് , വിഘ്‌നേഷ് പുത്തൂര്‍, ഷറഫുദ്ദീന്‍.

ഈ മാസം 26നാണ് മുഷ്താഖ് അലി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. എലൈറ്റ് ഗൂപ്പ് എയില്‍ ഒഡീഷ, റെയില്‍വേസ്, ഛത്തീസ്ഗഡ്, വിദര്‍ഭ, മുംബൈ, ആന്ധ്ര പ്രദേശ്, അസം എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് കളിക്കേണ്ടത്.

ഒഡീഷയാണ് കേരളത്തിന്‍റെ ആദ്യ എതിരാളി. വെള്ളിയാഴ്ച്ച റെയില്‍വേസിനേയും കേരളം നേരിടും.

Sports

ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം; സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

ചെന്നൈ: മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.

രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസ്ഥാനും വിട്ടുകൊടുത്തു. ചെന്നൈയില്‍ സഞ്ജുവിന്‍റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയേക്കില്ല. റുതുരാജ് ഗെയ്കവാദാണ് നിലവില്‍ ടീമിനെ നയിക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

മൂവരും ധാരാണാപത്രത്തില്‍ രണ്ട് ദിവസം മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, കറനെ ഉള്‍പ്പെടുന്നതില്‍ രാജസ്ഥാന് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് രാജസ്ഥാന്‍ അറിയിച്ചു. സഞ്ജുവിന് പകരം രാജസ്ഥാനെ രവീന്ദ്ര ജഡേജ നയിക്കുമെന്നാണ് അറിയുന്നത്.

നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്‍റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.

 

Sports

എന്തുകൊണ്ട് സഞ്ജു ?

ചെന്നൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വന്പൻ താര കൈമാറ്റം യാഥാർഥ്യത്തിലേക്കോ? രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ 2026 സീസണ്‍ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഭാഗമാകുമെന്ന റിപ്പോർട്ട് നിരവധി ചർച്ചകൾക്കു വഴിവച്ചു. സ്വാപ്പ് ഡീലിന്‍റെ ഭാഗമായി സഞ്ജു സാംസണു പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാനു കൈമാറുമെന്നാണ് റിപ്പോർട്ട്.

ധോണിക്കു പിൻഗാമി!

മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ഐപിഎൽ കരിയർ അവസാനഘട്ടത്തിലെത്തിയ ധോണി എത്രകാലം ചെന്നൈ ടീമിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ധോണിക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പറും ശക്തനായ ബാറ്റുമെന്ന ഓപ്ഷനാണ് സഞ്ജുവിലൂടെ ചെന്നൈ ലക്ഷ്യമിടുന്നത്. മാത്രവുമല്ല ക്യാപ്റ്റൻസി തലവേദനയും സഞ്ജുവിലൂടെ അവസാനിക്കും. എന്നാൽ, ചെന്നൈയുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായ രവീന്ദ്ര ജഡേജയുടെ നഷ്ടം ആരാധകരിൽ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ദ്രുതനീക്കം

സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്‍റും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലായിരുന്നു. ആദ്യ ഘട്ടത്തിൽ സഞ്ജു ട്രാൻസ്ഫറിന് താല്പര്യമില്ലെന്ന നിലപാട് ടീം മാനേജ്മെന്‍റിനെ അറിയിച്ചു. ഇത് അംഗീകരിച്ച രാജസ്ഥാൻ ഫ്രാഞ്ചൈസി അനുകൂല നിലപാട് എടുത്തിരുന്നു. എന്നാൽ, ദ്രുതഗതിയിൽ കാര്യങ്ങൾ മാറി. കഴിഞ്ഞ ദിവസങ്ങളിലായി ട്രാൻസ്ഫർ ചർച്ച വീണ്ടും സജീവമായി.

രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാൻ ചോദിച്ചത്. ഇതിനിടെ ട്രേഡിംഗിന് ജഡേജയ്ക്കു താൽപര്യമില്ലെന്ന റിപ്പോർട്ടും വന്നിരുന്നു.

Sports

ഇന്ത്യ x ഓസ്‌ട്രേലിയ നാലാം ട്വന്‍റി-20യിൽ സഞ്ജു സാംസണ്‍ പുറത്തോ?

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്‍റി-20 ക്രിക്കറ്റ് പോരാട്ടം നാളെ ഗോള്‍ഡ് കോസ്റ്റില്‍ അരങ്ങേറുമ്പോള്‍ ഏവരുടെയും സുപ്രധാന ചോദ്യം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നതാണ്.

കാരണം, ഹോബര്‍ട്ടില്‍ ഈ മാസം രണ്ടിനു നടന്ന മൂന്നാം ട്വന്‍റി-20ല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. മെല്‍ബണിലെ രണ്ടാം ട്വന്‍റി-20യില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തി രണ്ടു റണ്‍സുമായി മടങ്ങിയതിനു പിന്നാലെയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍നിന്നുതന്നെ ഒഴിവാക്കി പകരം ജിതേഷ് ശര്‍മയെ ഉള്‍പ്പെടുത്തിയത്.

അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. സഞ്ജുവിനെ പുറത്തിരുത്തി ഇറങ്ങിയ മൂന്നാം ട്വന്‍റി-20യില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.

സഞ്ജുവിനു സ്ഥാനമില്ല ‍?

ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ ട്വന്‍റി-20 പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള കളിക്കാരില്‍ ഒരാളായിരുന്നു സഞ്ജു സാംസണ്‍. അഞ്ച് ഇന്നിംഗ്‌സിനിടെ മൂന്നു സെഞ്ചുറി നേടി ഓപ്പണര്‍ സ്ഥാനത്ത് സഞ്ജുവിനു വെല്ലുവിളി ഇല്ലായിരുന്നു. എന്നാല്‍, ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ട്വന്‍റി-20യിലേക്കുള്ള തിരിച്ചുവരവോടെ സഞ്ജു പുറത്തേക്കുള്ള വഴിയിലായി. ടോപ് ഓര്‍ഡറില്‍നിന്നു പുറത്താക്കപ്പെട്ട സഞ്ജുവിനെ മധ്യനിരയിലേക്കിറക്കി.

എന്നാല്‍, മധ്യനിരയില്‍ ഇപ്പോള്‍ സഞ്ജുവിനു പകരം ജിതേഷ് ശര്‍മയെ കളിപ്പിക്കാനുള്ള നീക്കമാണ് ടീം മാനേജ്‌മെന്‍റ് നടത്തുന്നത്. മൂന്നാം ഏകദിനത്തില്‍ 13 പന്തില്‍ 22 നോട്ടൗട്ടുമായി ജിതേഷ് ശര്‍മ ഇന്ത്യന്‍ ജയത്തില്‍ തിളങ്ങുകയും ചെയ്തു. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററും ജിതേഷ് ലോവര്‍ ഓര്‍ഡറുമാണെന്നതും വാസ്തവം. 2025 ഐപിഎല്ലില്‍ ആര്‍സിബിക്കുവേണ്ടി ജിതേഷ് ലോവര്‍ ഓര്‍ഡറില്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.

വിജയ ഫോര്‍മുല

മൂന്നാം ട്വന്‍റി-20യില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ട്വന്‍റി-20യില്‍ കളിച്ച സഞ്ജു, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ക്കു പകരം യഥാക്രമം ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിംഗ് എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ജിതേഷ് ശർമയും (13 പന്തില്‍ 22 നോട്ടൗട്ട്), വാഷിംഗ്ടണ്‍ സുന്ദറും (23 പന്തില്‍ 49 നോട്ടൗട്ട്), അര്‍ഷദീപ് സിംഗും (3/35) തിളങ്ങുകയും ചെയ്തു. ഇതില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ - ജിതേഷ് ശര്‍മ ആറാം വിക്കറ്റ് കൂട്ടുകെട്ട് പുറത്താകാതെ 43 റണ്‍സ് നേടിയെന്നതും ശ്രദ്ധേയം.

മൂന്നാം മത്സരം ജയിച്ച ടീമിനെ നിലനിര്‍ത്താനായിരിക്കും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും താത്പര്യം. അങ്ങനെയെങ്കില്‍ നാളെ ഗോള്‍ഡ് കോസ്റ്റിലും സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടായേക്കില്ല...

Sports

രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; മുഹമ്മദ് അസറുദ്ദീന്‍ നയിക്കും, സഞ്ജുവും ടീമിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ ആണ് കേരള ടീമിനെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ.

കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ തിളങ്ങിയ സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരും രഞ്ജി ടീമിലുണ്ട്.

കഴിഞ്ഞ സീസണിലും സല്‍മാന്‍ നിസാര്‍ കേരളത്തിനായി ര‌ഞ്ജി ട്രോഫിയില്‍ തിളങ്ങിയിരുന്നു. രഞ്ജി ട്രോഫിയില്‍ നിലവിലെ റണ്ണറപ്പുകളാണ് കേരളം. കഴിഞ്ഞ സീസണിലാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി ചരിത്രനേട്ടം കുറിച്ചത്.

എന്നാല്‍ ഫൈനലില്‍ വിദര്‍ഭക്ക് മുന്നില്‍ കിരീടം കൈവിട്ടു. ഇത്തവണ കിരീടം നേടാനുറച്ചാണ് കേരളം ഇറങ്ങുന്നത്.ബാബാ അപരാജിതും അങ്കിത് ശര്‍മയുമാണ് ടീമിലെ മറുനാടന്‍ താരങ്ങള്‍.

ര‌ഞ്ജി ട്രോഫിക്കുള്ള കേരള ടീം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്(വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ്. കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ,അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി,സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ ,ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ,അഭിഷേക് പി. നായർ.

Sports

കെസിഎല്‍ രണ്ടാം സീസൺ ഓഗസ്റ്റ് 22 മുതൽ; തിളക്കം കൂട്ടാൻ സഞ്ജു സാംസണും ഇത്തവണ രംഗത്ത്...

കോട്ടയം: വന്‍വിജയമായിരുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎല്‍) രണ്ടാം പതിപ്പ് ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ അരങ്ങേറും. 2024ലെ പ്രഥമ കെസിഎല്‍, ബിസിസിഐയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു കെസിഎല്‍ ട്വന്‍റി-20യുടെ പ്രഥമ സീസണ്‍. 2025 സീസണിലേക്കുള്ള കളിക്കാരുടെ ലേലം ജൂലൈ അഞ്ചിനു നടക്കും. കെസിഎല്‍ രണ്ടാം സീസണിനു മുന്നോടിയായി നാളെ തിരുവനന്തപുരത്തു ഫ്രാഞ്ചൈസി മീറ്റ് നടക്കും.

ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നിവയാണ് കെസിഎല്‍ ടീമുകള്‍.

നടന്‍ മോഹന്‍ലാല്‍ ആണ് കെസിഎല്ലിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. പ്രഥമ സീസണില്‍ ആറ് ടീമുകളിലായി 114 കളിക്കാരായിരുന്നു ഉണ്ടായിരുന്നത്. 168 കളിക്കാരാണ് അന്നു ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത്.

സച്ചിന്‍ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ആണ് പ്രഥമ കെസിഎല്‍ ചാമ്പ്യന്മാര്‍. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്.

കെസിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് മലപ്പുറം സ്വദേശിയായ വിഘ്‌നേഷ് പുത്തൂര്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ 2025 സീസണില്‍ കളിച്ചതെന്നതും ശ്രദ്ധേയം.

ലേലത്തിൽ സഞ്ജുവും രജിസ്റ്റർ ചെയ്തു 

രണ്ടാം സീസണ്‍ കെസിഎല്‍ ട്വന്‍റി-20യില്‍ കേരളത്തിന്‍റെ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഉണ്ടാകും. ജൂലൈ അഞ്ചിനു നടക്കുന്ന താരലേലത്തില്‍ സഞ്ജു സാംസണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍.

കഴിഞ്ഞ കെസിഎല്ലില്‍ സഞ്ജു ഇല്ലായിരുന്നു. പൂള്‍ എ വിഭാഗത്തിലാണ് സഞ്ജു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 39 കളിക്കാരുള്ള പൂള്‍ ഏയില്‍ സഞ്ജുവിനു പുറമേ വിഘ്‌നേഷ് പുത്തൂര്‍, സച്ചിന്‍ ബേബി തുടങ്ങിയവരും ഉള്‍പ്പെടും.

2025 ലേലത്തിനു മുമ്പ് ടീമുകള്‍ക്കു പരമാവധി നാലു കളിക്കാരെ നിലനിര്‍ത്താം. അതില്‍ പരമാവധി മൂന്നു ക്യാപ്പ്ഡ് കളിക്കാര്‍ മാത്രമേ പറ്റൂ. ജൂൺ 30 ആണ് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി. ലേലത്തില്‍ ഓരോ ടീമിനും 50 ലക്ഷം രൂപയാണ് മുടക്കാന്‍ സാധിക്കുക.

Latest News

Up